Saturday, May 9, 2009

അന്ധതയുടെ തടവറ

അന്ധതയുടെ തടവറ
കെ.ടി.എം. ഇരിങ്ങല്‍, പയ്യോളി ശാഖ

ജാതിതന്‍ പേക്കൂത്തുകള്‍ നാടെങ്ങും പടരുമ്പോള്‍
മതത്തിന്നാചാര്യന്മാരെങ്ങെങ്ങുമുണരുമ്പോള്‍
ദൈവങ്ങള്‍ ബഹുവിധ വേഷത്തില്‍ ജനിച്ചപ്പോള്‍
ഉണര്‍ത്തിച്ചല്ലോ തത്വജ്ഞാനി തന്‍ ജനത്തോടായ്‌
മാനവര്‍ക്കൊരു ജാതി, മതവുമൊന്നു തന്നെ
ദൈവത്തെ വേണമെങ്കിലൊന്നതും പൂജിച്ചോളൂ
എന്നുര ചെയ്‌ത ജ്ഞാനിയിന്നുണ്ടായിരുന്നെങ്കില്‍
ഖിന്നനായ്‌ നിത്യം വിലപിച്ചീടുമിതുസത്യം
ഒരുനാള്‍ ദുഃഖം വന്നു തുടികൊട്ടുന്ന നേര-
മാശ്വാസ സുമങ്ങളാല്‍ സുസ്‌മിതം പൊഴിക്കാനായ്‌
ഉഷസ്സിന്‍ കിരണങ്ങള്‍ തോരണം തുടിക്കുമ്പോള്‍
സത്യത്തെ പുല്‌കീടാനൊരുങ്ങി പുറപ്പെട്ടു
യാചകിയായതേതോരമ്മ തന്‍ തോളില്‍ കുഞ്ഞു-
മാംമുഖം ദൈന്യം നിത്യം ദാരിദ്ര്യം ഭുജിക്കയാല്‍
ഒന്നു ചൊല്ലാമോ കുഞ്ഞേ അക്കാണും വീടേതാണ്‌
ഹിന്ദുവിന്റേതോ അല്ല, ഇസ്ലാമിന്റേതോ ചൊല്ലൂ
ഹള്ളയീ ദുനിയാവില്‍ പടച്ചിട്ടേന്റെ കയ്യില്‍
ജീവിതം തുടരുവാനെന്‍ വിധിയെന്നേ വേണ്ടു
ജീവിതച്ചുഴിയിലോ കറങ്ങിയുഴന്നിട്ടും
ഭിക്ഷ യാചിക്കാന്‍ സ്വന്തം ജാതിയും, മതങ്ങളും
കഷ്‌ടമേ! നാടിന്‍ ഗതി പാഴ്‌വക തേടുന്നേരം
മാനുഷ സ്‌നേഹമൂല്യം പറഞ്ഞിട്ടെന്തേ ഫലം 

No comments:

Post a Comment