Saturday, May 9, 2009

ബജറ്റും വരുമാന നികുതിയും

2009-2010
ബജറ്റും വരുമാന നികുതിയും  
BUDGET & INCOME TAX

ആഗോള സാമ്പത്തിക തകര്‍ച്ചയുടെ പ്രത്യാഘാതങ്ങളില്‍നിന്നും സമ്പദ്‌ഘടനയെയും വിവിധ വിഭാഗം ജനങ്ങളെയും രക്ഷിക്കുന്നതിനുള്ള സമഗ്രമായ നിര്‍ദ്ദേശങ്ങളുണ്ടാകുമെന്ന പ്രതീക്ഷകളെ തകിടംമറിക്കുന്നതായിരുന്നു 2009 ലെ കേന്ദ്രബജറ്റ്‌.
പ്രതിസന്ധി കാലത്ത്‌ നികുതി നിരക്കുകള്‍ കുറയണമെന്ന്‌ ബജറ്റ്‌ പ്രസംഗത്തില്‍ ധനകാര്യമന്ത്രി ഊന്നിപറഞ്ഞുവെങ്കിലും നികുതി ഇളവുകള്‍ ഒന്നുംതന്നെ പ്രഖ്യാപിക്കുകയുണ്ടായില്ല. 2007-08 വര്‍ഷത്തെ നികുതി ഘടന അതേപോലെ തുടരുന്ന ബജറ്റാണ്‌ ഫെബ്രുവരി 16 ന്‌ പ്രണാബ്‌ മുഖര്‍ജി പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്‌.

പെന്‍ഷന്‍ പദ്ധതികളിലെ ഒരു ലക്ഷം രൂപവരെയുള്ള നിക്ഷേപങ്ങള്‍ക്ക്‌ ആദായനികുതിയിളവ്‌ ലഭ്യമാണ്‌. റിട്ടയര്‍മെന്റ്‌ ജീവിതം സുരക്ഷിതമാക്കുന്നതിന്‌ പെന്‍ഷന്‍ പ്ലാനുകളിലെ നിക്ഷേപം സഹായകരമാണ്‌.
നികുതി ആസൂത്രണത്തിന്‌ വര്‍ഷാരംഭത്തില്‍തന്നെ തുടക്കം കുറിക്കണം. അത്‌ ലളിതവും സുതാര്യവുമാക്കുന്നതിലാണ്‌ ശ്രദ്ധിക്കേണ്ടത്‌.
ശമ്പളക്കാര്‍ക്ക്‌ ആദായനികുതിയിളവിന്‌ അര്‍ഹമായ വരുമാനപരിധി 150,000 രൂപയാണ്‌.
സ്‌ത്രീകളാണെങ്കില്‍ 180,000 രൂപക്ക്‌ മുകളില്‍ വരുമാനനികുതി നല്‍കിയാല്‍ മതിയാകും. മുതിര്‍ന്ന പൗരന്മാര്‍ 195,000 രൂപവരെയുള്ള വരുമാനത്തിന്‌ നികുതി നല്‍കേണ്ടതില്ല.
ഇളവുകള്‍ കഴിച്ചുള്ള നികുതിബാധക വരുമാനത്തിന്‌ നികുതി കണക്കാക്കുന്നത്‌ താഴെ പറയുന്നതുപ്രകാരമാണ്‌.
.....................
ഭവനവായ്‌പയുടെ പലിശക്ക്‌ 4(ഇ) പ്രകാരവും തൊഴില്‍നികുതിക്ക്‌ (  ) 4(യ) പ്രകാരവും ആദായനികുതിയിളവു ലഭിക്കും.
ആദായനികുതിയിളവ്‌ നേടുന്നതിന്‌ 80 ര വിഭാഗത്തിലാണ്‌ പ്രധാനമായും നിക്ഷേപം നടത്തേണ്ടത്‌.
80 ര, 80 ഉ, 80 ഋ, 80 ഏ പ്രകാരം മൊത്തം ഒരു ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്കു മാത്രമേ നികുതിയിളവു ലഭിക്കുകയുള്ളൂ. അതില്‍ ഉള്‍പെടുന്നവയും ഇളവിന്റെ പരിധിയും താഴെ പറയുന്നു.

> ഋജഎ, ഢജഎ നിക്ഷേപങ്ങള്‍ക്കും ഒരു ലക്ഷം രൂപവരെ.
> വ്യക്തികള്‍ തന്റെയോ, ജീവിതപങ്കാളിയുടേയോ മക്കളുടേയോ പേരില്‍ ഘകഇ യില്‍നിന്നും, സ്വകാര്യ ഇന്‍ഷുറന്‍സ്‌ കമ്പനികളില്‍നിന്നും എടുക്കുന്ന ഇന്‍ഷുറന്‍സ്‌ പോളിസികളുടെ പ്രീമിയത്തിന്റെ ഒരു ലക്ഷം രൂപവരെ (80ഉ).
> പബ്ലിക്‌ പ്രൊവിഡണ്ട്‌ ഫണ്ടില്‍ തന്റെയോ ഭാര്യയുടേയോ പേരില്‍ നിക്ഷേപിക്കുന്ന തുകക്ക്‌ ഒരു വര്‍ഷം 70,000 രൂപവരെ. ടആക ശാഖകളിലും, പോസ്റ്റ്‌ ഓഫീസുകളിലും ജജഎ നിക്ഷേപം ആരംഭിക്കാം.
> നാഷണല്‍ സേവിംഗ്‌സ്‌ സര്‍ട്ടിഫിക്കറ്റിലെ ഒരു ലക്ഷം രൂപവരെയുള്ള നിക്ഷേപത്തിന്‌. ചഇഇ നിക്ഷേപത്തിന്റെ പലിശ (മരരൃൗലറ കിലേൃലേെ) പിന്‍വലിക്കുമ്പോള്‍ മാത്രമാണ്‌ നികുതി വിധേയമാകുന്നത്‌. അതാതു വര്‍ഷമല്ല. ജീവിതപങ്കാളി, മക്കള്‍ എന്നിവരുടെ പേരിലുള്ള ചഇഇ നിക്ഷേപത്തിന്‌ 80 ഇ പ്രകാരം നികുതിയിളവിന്‌ അര്‍ഹതയില്ല.
> ഷെഡ്യൂള്‍ഡ്‌ ബാങ്കുകളിലെ 5 വര്‍ഷത്തെ കാലാവധിക്കുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്കും, പെന്‍ഷന്‍ പദ്ധതി നിക്ഷേപം, പോസ്റ്റാഫീസ്‌ നിക്ഷേപം, ഓഹരിയധിഷ്‌ഠിത മ്യൂച്ചല്‍ഫണ്ട്‌ നിക്ഷേപം എന്നിവക്ക്‌ ഒരു ലക്ഷം രൂപവരെ. (80 ഇ)
നികുതിയിളവിന്‌ അര്‍ഹതയുള്ള സ്ഥിരനിക്ഷേപതുക കാലാവധിക്കുമുമ്പ്‌ പിന്‍വലിക്കാന്‍ പറ്റില്ല. കൂട്ടായ നിക്ഷേപമാണെങ്കില്‍ ഒന്നാം പേരുകാരനാണ്‌ ആദായ നികുതിക്ക്‌ അര്‍ഹതയുള്ളത്‌.
> പരമാവധി രണ്ടു കുട്ടികളുടെ ട്യൂഷന്‍ഫീസിന്‌്‌ 80 ര പ്രകാരം നികുതിയിളവ്‌ ലഭിക്കും. പ്രവേശനഫീസ്‌, സംഭാവന, ബസ്‌ചാര്‍ജ്ജ്‌, യൂണിഫോം തുടങ്ങിയ ചിലവുകള്‍ക്ക്‌ കിഴിവിന്‌ അര്‍ഹതയില്ല.
> നികുതിദായകന്റെ കുടുംബാംഗങ്ങളുടെ പേരില്‍ എടുക്കുന്ന മെഡിക്കല്‍ ഇന്‍ഷുറന്‍സ്‌ പോളിസിയുടെ പ്രീമിയത്തിന്‌ 15,000 രൂപവരെയും, സീനിയര്‍ സിറ്റിസന്‍സിന്‌ 20,000 രൂപവരെയും (80 ഉ)
> അംഗീകൃത ചാരിറ്റബിള്‍ സ്ഥാപനങ്ങള്‍ക്കും, സുനാമി പോലുള്ള ഫണ്ടുകളിലേക്കുള്ള സംഭാവനക്കും 80 ഏ പ്രകാരം നികുതിയിളവ്‌ ലഭിക്കും. ചില സംഭാവനയുടെ 50% തുകക്കു മാത്രമേ ഇളവു ലഭിക്കുകയുള്ളൂ.

ഭവനവായ്‌പയും ആദായനികുതിയും
പുതിയ വീടിനുള്ള വായ്‌പയുടെ മുതലിലേക്ക്‌ അടക്കുന്ന തുകക്ക്‌ പരമാവധി ഒരു ലക്ഷം രൂപവരെ 80 ഇ പ്രകാരം ആദായ നികുതി ഇളവുനേടാം.
1999 ഏപ്രിലിനു ശേഷം എടുത്ത വായ്‌പയാണെങ്കില്‍ പലിശയില്‍ 150,000 രൂപവരെയും, 1999 ഏപ്രിലിനു മുമ്പെടുത്ത വായ്‌പയാണെങ്കില്‍ പലിശയില്‍ 30,000 രൂപവരെയും ഇളവു ലഭിക്കും (4 ഇ)
പഴയ വീട്‌ അറ്റകുറ്റപണിക്കും മോടിപിടിപ്പിക്കുന്നതിനുമുള്ള വായ്‌പയുടെ മുതലിലേക്ക്‌ അടക്കുന്ന തുകക്ക്‌ ഇളവൊന്നുമില്ല. അറ്റകുറ്റപണിക്ക്‌ 1-4-1999 നു ശേഷമെടുത്ത വായ്‌പയാണെങ്കില്‍ പലിശ ഇനത്തില്‍ ഇളവു ലഭിക്കുന്നതിന്റെ പരിധി 30,000 രൂപയാണ്‌. (4 ഇ)
അംഗീകൃത ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നെടുത്തിട്ടുള്ള വായ്‌പകളിലേക്കുള്ള പലിശക്ക്‌ മാത്രമല്ല, ബന്ധുക്കളില്‍നിന്നും, സ്‌നേഹിതരില്‍നിന്നും കടംവാങ്ങി ഭവനം സ്വന്തമാക്കിയിട്ടുണ്ടെങ്കിലും പ്രസ്‌തുത കടങ്ങളിലേക്കുള്ള പലിശ ബാധ്യതക്കും കിഴിവിന്‌ അര്‍ഹതയുണ്ട്‌.
സ്റ്റാമ്പ്‌ ഡ്യൂട്ടി, റജിസ്‌ട്രേഷന്‍ ഫീസ്‌ തുടങ്ങിയ ചിലവുകള്‍ക്കും 80 ഉ പ്രകാരം കിഴിവിന്‌ അര്‍ഹതയുണ്ട്‌.

വരുമാനം കണക്കാക്കുമ്പോള്‍
> സ്ഥിര നിക്ഷേപത്തിന്‌ ഓരോ വര്‍ഷവും ലഭിക്കുന്ന പലിശ വരുമാനത്തില്‍ ഉള്‍പെടുന്നതാ ണ്‌.
> ജോലി ചെയ്യുന്ന സ്ഥാപനത്തില്‍നിന്നും മക്കളുടെ പഠനത്തിനായി ലഭിക്കുന്ന വിദ്യാഭ്യാസ അലവന്‍സ്‌ വരുമാനത്തില്‍ ഉള്‍പെടുത്തണം. എന്നാല്‍ വിദ്യാഭ്യാസ അലവന്‍സിന്‌ പ്രതിമാസം 100 രൂപക്കും ഹോസ്റ്റലില്‍നിന്നുള്ള പഠനമാണെങ്കില്‍ 400 രൂപക്കും ആദായ നികുതിയിളവിന്‌ അര്‍ഹതയുണ്ട്‌.
ഓഹരി ഒരു കൊല്ലം കഴിഞ്ഞാണ്‌ വില്‍ക്കുന്നതെങ്കില്‍ ആദായനികുതി നല്‍കേണ്ടതില്ല. അല്ലാത്തപക്ഷം 10.3% ആദായനികുതി നല്‍കണം.
> ഢഞട തുകയുടെ 5 ലക്ഷം രൂപവരെ ആദായനികുതി ഇളവ്‌ ലഭിക്കും.
> മുന്‍ കൊല്ലങ്ങളിലെ ശമ്പളകുടിശ്ശിക വരുമാനത്തില്‍ ഉള്‍പെടുത്തണം. എന്നാല്‍ ആദായനികുതി നിയമ വകുപ്പ്‌ 89 (1) പ്രകാരം ശമ്പളകുടിശ്ശികക്ക്‌ നികുതിയിളവിന്‌ അര്‍ഹതയുണ്ട്‌. പ്രസ്‌തുത ആനുകൂല്യം ലഭിക്കുവാന്‍ 10ഋ ഫോറത്തില്‍ വിശദവിവരങ്ങള്‍ സമര്‍പ്പിക്കണം.
> വീട്‌ വിറ്റു ലഭിക്കുന്ന തുകകൊണ്ട്‌ അടുത്ത ജൂലായ്‌ 31 നകം പുതിയ വീട്‌ വാങ്ങിയിട്ടില്ലെങ്കില്‍, പ്രസ്‌തുത തുക ക്യാപ്പിറ്റല്‍ ഗെയിന്‍ അക്കൗണ്ട്‌ സ്‌കീമില്‍ ദേശസാല്‍കൃത ബാങ്കില്‍ നിക്ഷേപിച്ചാല്‍ വിറ്റ തിയ്യതി മുതല്‍ രണ്ടു കൊല്ലത്തിനുള്ളില്‍ വീടു വാങ്ങിയാല്‍ മതി. പുതിയ വീട്‌ നിര്‍മ്മിക്കാനാണെങ്കില്‍ മൂന്നു കൊല്ലംവരെ സമയം ലഭിക്കുന്നതാണ്‌. പണം കൈവശം സൂക്ഷിച്ചാലും സ്ഥിരനിക്ഷേപമിട്ടാലും ക്യാപിറ്റല്‍ ഗയിന്‍ നികുതി നല്‍കേണ്ടതാണ്‌.
> വാടക വരുമാനം കണക്കാക്കുമ്പോള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടക്കുന്ന കെട്ടിട നികുതി വാടകയില്‍നിന്നും കുറവു ചെയ്യാം.

നികുതിയുടെ പരിധിയില്‍നിന്നും ഒഴിവാക്കിയത്‌
> മക്കളുടെ സ്‌കോളര്‍ഷിപ്പ്‌ തുക
> നികുതി രഹിത ബോണ്ടുകളുടെ പലിശ.
> വിവാഹവേളയില്‍ ആരില്‍നിന്നും ലഭിക്കുന്ന പണമടക്കമുള്ള ഏതു സമ്മാനവും.
> കൃഷിയില്‍ നിന്നുള്ള വരുമാനം.

വരുമാനം വിഭജിക്കാം.
ശമ്പളം ഒഴികെ വാടക, പലിശ തുടങ്ങിയ ഇനങ്ങളില്‍ ലഭിക്കുന്ന വരുമാനങ്ങള്‍ ഭാര്യയുടേയും മക്കളുടേയും മറ്റു കുടുംബാംഗങ്ങളുടേയും പേരില്‍ വിഭജിച്ചാല്‍ നികുതിയില്‍ നിന്നും ഒഴിവു നേടാവുന്നതാണ്‌.
കൃഷിക്ക്‌ വരുമാനനികുതി ഇല്ലെങ്കിലും കാര്‍ഷികേതര വരുമാനത്തിനൊപ്പം കൃഷിയില്‍ നിന്നുള്ള വരുമാനം കൂടി ചേര്‍ത്തു കാണിക്കണമെന്ന നിബന്ധനയുള്ളതിനാല്‍ നികുതി ബാധകമായ മൊത്തം വരുമാനം ഉയര്‍ന്ന സ്ലാബിലേക്കു മാറ്റുന്നത്‌ ഒഴിവാക്കാന്‍ വരുമാനം വിഭജിക്കുകയാണ്‌ ഉചിതമായ പോംവഴി.

ഇ. ഫയലിംങ്‌
കമ്പനികള്‍, സ്ഥാപനങ്ങള്‍ ഇ. ഫയലിംങായാണ്‌ റിട്ടേണ്‍ സമര്‍പ്പിക്കേണ്ടത്‌. വ്യക്തികള്‍ക്ക്‌ ഓണ്‍ലൈനായും അല്ലാതെയും റിട്ടേണ്‍ സമര്‍പ്പിക്കാം.
ബാങ്കുകള്‍ വഴി ഓണ്‍ലൈനായി നികുതി അടക്കാനുള്ള സൗകര്യമുണ്ട്‌.



No comments:

Post a Comment